Saturday, January 30, 2010

ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാന്‍ നീ വിളിച്ചു
കേട്ടപാതി ഞാന്‍ ഓടി വന്നു
മുന്തിരിവള്ളികള്‍ പൂത്തോഎന്നും മാതള നാരകം തളിര്തോയെന്നും
നോക്കാന്‍ നീ എന്നെ തോട്ടത്തിലേക്ക് കൊണ്ടുപോയി.
പോകും മുന്‍പേ നീ ഒരു വാഗ്ദാനം തന്നെന്നെ കൊതിപ്പിച്ചു.

ആ തോപ്പിലെത്തി ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍
നീ മാഞ്ഞു പോയിരുന്നു.
കാവല്‍ക്കാര്‍ കൂട്ടമായി വന്നെന്നെ അടിച്ചു മുറിവേല്‍പ്പിച്ചു
എന്റെ മൂടുപടം വലിച്ചുകീറി
ഞാന്‍ കരഞ്ഞില്ല

അവര്‍ പോയപ്പോള്‍ ഞാനറിഞ്ഞു
അവിടെ മുന്തിരിവള്ളികലില്ല
മാതള നാരകങ്ങലില്ല
അതൊരു ഗ്രാമവുമല്ല
ഒന്നും എന്നെ വേദനിപ്പിച്ചില്ല
പക്ഷെ നീ നിറവ്ഏറ്റാതെ പോയ വാഗ്ദാനം
എന്നെ കരയിക്കുന്നു: ഇന്നും എപ്പൊഴും!
ഈ പാമ്പിന്‍ പുറ്റ്കള്‍ക്കിടയില്‍
നിന്റെ പ്രണയം നീ തരുന്നതും കാത്തു
ഇന്നും ഞാന്‍ തപസ്സിരിക്കുന്നു...

4 comments: